2009, ഡിസംബർ 16, ബുധനാഴ്‌ച

ലൂയിസ് ബര്‍ഗ് കോട്ട

 കാനഡയിലെ അത്ലാന്റിക്  തീരത്തിനടുത്ത്  കിടക്കുന്ന പ്രവിശ്യകളില്‍ ഒന്നായ  നോവസ്കൊഷിയയില്‍  പോകാന്‍ ഈ വേനല്‍കാലത്ത്‌ ഒരു അവസരം ഉണ്ടായി .അവിടെവച്ചാണ് ലൂയിസ് ബര്‍ഗ് കൊട്ടയെപ്പറ്റി കേട്ടത്. ഈ പ്രവിശ്യയുടെ ഒരു ഭാഗംആയകേപ് ബ്രിട്ടന്‍ദ്വീപിന്റെകിഴക്കേ   അറ്റത്തു ആണ് ഈ 
എന്നസ്ഥലവുംകോട്ടയും.ആയിരത്തിഅറുന്നൂറ്റിഅമ്പതുമുതലുള്ളചരിത്രംരേഖപ്പെടുത്തിയിട്ടുണ്ട് .ആദ്യ കാല രേഖകള്‍ പ്രകാരം "അയില്‍ റോയേല്‍"എന്നഫ്രഞ്ച്കോളനിയുടെതലസ്ഥാനംആയിരുന്നുലൂയിസ് ബര്‍ഗ് . ഫ്രാന്‍സിനു ഏറ്റവും അടുത്തുകിടക്കുന്ന  സുരക്ഷിതമായ ഒരു തുറമുഖം എന്ന പ്രാധാന്യവും കൂടി കണക്കിലെടുത്താണ് അന്നത്തെ ഫ്രഞ്ചു രാജാവായിരുന്ന ലൂയി പതിനഞ്ചാമന്‍ ഇവിടെ ഒരു കോട്ട നിര്‍മിക്കാന്‍ തുടങ്ങിയത്. കടലിലേക്ക് തള്ളി നില്‍കുന്ന ഒരു ഭാഗത്താണ് കോട്ട നിര്മിചിര്‍ക്കുന്നത് .അക്കാലത്തു ഇതു യുദ്ധത്തിനും പ്രതിരോധത്തിനുംവളരെ പ്രയോജനപ്രദമായിരുന്നു.


ഇതിനടുത്ത് തന്നെയുള്ള,1734 ല്‍  നിര്‍മിക്കപ്പെട്ട   ലൈറ്റ്ഹൌസ്കാനഡയിലെആദ്യത്തെതാണു.പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനും  ഫ്രാന്‍സും വടക്കന്‍ അമേരിക്കയിലെ  കോളനികളുടെ  മേല്‍ കൊയ്മക്ക്  വേണ്ടി നടത്തിയ പോരാട്ടങ്ങളില്‍  ഈ കോട്ട വളരെ പ്രധാന പങ്കു വഹിച്ചു .1745 മുതല്‍ 1749വരെ ഇത് ബ്രിട്ടന്റെ അധീനതയില്‍ ആയിരുന്നു.1749 ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കോട്ട അവര്‍ ഫ്രെഞ്ച് കാര്‍ക്ക്  മട്ക്ക്കിക്കൊടുത്തു .യുദ്ധങ്ങളും കോളനി വാഴ്ച്ചകളും അവസാനിച്ചപ്പോള്‍ ഉടമസ്ഥര്‍ കോട്ട ഉപേക്ഷിച്ചു  പോയി.പിന്നീടു വളരെക്കാലം കഴിഞ്ഞു ,1961 ഇവിടുത്തെ വിനോദസഞ്ചാരവകുപ്പ്   കാട്കയറിക്കിടന്നഅവശിഷ്ടങ്ങളെ,പഴയകോട്ടയുടെ 
മാതൃകയില്‍പുനര്‍നിര്‍മിക്കുകയായിരുന്നു.അതിന്റെഫലമാണ്ഇന്ന്കാണുന്നകോട്ട.
പതിനെട്ടാംനൂറ്റാണ്ടിലെകോട്ടയ്ക്കുള്ളിലെ 
ജീവിതംഅങ്ങനെ തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു.ഇന്ന്  സന്ദര്‍ശകനായി  ചെല്ലുന്ന എതോരാള്‍കും അക്കാലത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അനുഭവിക്കാന്‍ പറ്റും വിധമാണ് എല്ലാം സംവിധാനം ചെയ്തിരിക്കുന്നത് .ഗവര്‍ണറുടെ  ഓഫീസ്,ഭക്ഷണ ശാല ,യാത്രക്കാര്‍ക്ക്, സത്രം  ,അടുക്കള,കുതിര ലായം ഭക്ഷണത്തിനുള്ള മൃഗങ്ങളെവളര്‍ത്തുന്നസ്ഥലം,ബേക്കറി,അടുക്കളത്തോട്ടംകിടപ്പ്മുറികള്‍,പള്ളിഅങ്ങനെതന്നെ
പുനര്‍നിര്‍മിച്ചിരിക്കുന്നു.അഭിനേതാക്കള്‍ ഗവര്‍ണറുടെ ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ അടുക്കളക്കാരി വരെയും പോലീസ് മുതല്‍ കള്ളന്‍ വരെയും കച്ചവടക്കാരന്‍ മുതല്‍ പബ്ബ് നടത്തിപ്പുകാരി വരെയും അക്കാലത്തെ വേഷം ധരിച്ചു   പലയിടങ്ങളിലായിതങ്ങളുടെജോലികളില്‍ മുഴുകിയിരിക്കുന്നത് കാണാം. കാഴ്ചക്കാര്‍ക്ക് അവരോട് സംസാരിക്കാം .എല്ലാ ചോദ്യങ്ങള്‍കും അവര്‍ സന്തോഷപൂര്‍വ്വം മറുപടി നല്‍കും .അങ്ങനെ നമ്മള്‍ സംസാരിക്കുന്ന ആ വ്യക്തിയുടെ സാമൂഹികവുംസാമ്പത്തികവുംകുടുംബപരവുമായ  എല്ലാ കാര്യങ്ങളും നമ്മുടെ മുന്‍പില്‍ തുറന്നു വയ്ക്കപ്പെടുന്നതിലൂടെഅക്കാലത്തെ സാമൂഹിക ജീവിതത്തിന്റെ വ്യക്തമായ ഒരു ചിത്രം അതിഥിക്ക് ലഭിക്കും.

  ഒരുഭാഗത്ത്‌അക്കാലത്തെസമൂഹത്തിലെപലശ്രേണിയിലുള്ളവരുടെവസ്ത്രധാരണരീതി
പ്രദര്‍ശിപ്പിച്ചിരിക്കുന്നത്കാണാം.അക്കാലത്തെമാന്യവനിതകളുടെവസ്ത്രധാരണത്തിന്റെഭാഗമായിരുന്നറേന്തകള്‍ അക്കാലത്ത് ഉണ്ടാക്കിയിരുന്നഅതെ രീതിയില്‍ തന്നെ ഒരു സ്ത്രീ ഉണ്ടാക്കികാണിക്കുന്നുണ്ടായിരുന്നു .
   അക്കാലത്തെ പാചകക്കുറിപ്പുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം പതിനെട്ടാം നൂറ്റാണ്ടില്‍ വിളമ്പുന്ന അതെ രീതിയില്‍ തന്നെയാണ് കോട്ടയുടെ അകത്തുള്ള ഭക്ഷണ ശാലയില്‍ വിളമ്പുന്നത് .അക്കാലത്ത് കത്തിയുടെ ഉപയോഗം അത്ര വ്യാപകം അല്ല്തിരുന്നത് കൊണ്ട് മിക്കവാറും ഭക്ഷണം വിളമ്പുമ്പോള്‍ഒരുവലിയസ്പൂണ്‍മാത്രമേതരികയുള്ളൂ,കത്തിയുംഫോര്‍കുംഒന്നുമില്ലഇത്
ഇവിടുത്തുകാര്‍ക്ക്   വലിയ  പുതുമയാണ് .

ഈ ചിത്രത്തില്‍ കാണുന്ന വെളുത്ത വസ്തു അക്കാലങ്ങളില്‍   പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുമായിരുന്ന പഞ്ചസാര ആണ്. ഈ രൂപത്തിലാണ് അക്കാലങ്ങളില്‍ഇറക്കുമതിചെയ്തിരുന്നത് .ഇതില്‍ നിന്നും അല്പാല്പമായി ചുരണ്ടി എടുത്ത് ഉപയോഗിക്കും   കരീബിയന്‍ ദ്വീപുകളില്‍ നിന്ന് മടങ്ങിയ ഒരു കപ്പലില്‍  വച്ച്  മരിച്ച ഒരു കച്ചവടക്കാരന്റെ  സ്ഥാവരജംഗമ വസ്തുക്കളുടെ  കണക്ക് എടുക്കുകയാണ്  ഈ നോട്ടറി 

ചെറിയ കളവുകള്‍  ചെയ്ത ഒരുവനെ "ഞാന്‍ കള്ളനാണ് " എന്നാ ബോര്‍ഡും കഴുത്തില്‍ തൂക്കി കവലയില്‍ കെട്ടിയിട്ടിരിക്കുന്നതാണ് ചിത്രത്തില്‍.തടികൊണ്ടുള്ളചെരുപ്പ്ശ്രദ്ധിക്കുക                                                 
സന്ദര്‍ശകര്‍ക്ക് വേണ്ടി  ഒരു മിലിട്ടറി  പരേഡും ഒരുക്കിയിട്ടുണ്ട് . ഏറ്റവും ഉള്ളിലായി തടവറ ,പള്ളി ആയുധപ്പുര എന്നിവയും കാണാം . കോട്ട കണ്ടു തീര്‍ക്കാന്‍ ഒരു മുഴുവന്‍ ദിവസവും വേണം.
സാധാരണദിവസങ്ങളില്‍പ്രവേശനഫീസ്‌ഉണ്ട്,പക്ഷെ കാനഡ ഡേ ആയ ജൂലൈ ഒന്നിന് പ്രവേശനം സൌജന്യമാണ്.

1 അഭിപ്രായം:

ഈ ബ്ലോഗ് തിരയൂ